ഭീതി പരത്തിയ ഇരുട്ടിനെ എനിക്കിഷ്ടമായിരുന്നു.കണ്ണുനിറഞ്ഞത് ഞാനേ അറിഞ്ഞുള്ളൂ.എന്റെ ശബ്ദത്തെ അന്ധകാരം വിഴുങ്ങിയിരുന്നു.പേടിയായിരുന്നു ദൂരെ കണ്ട ആ നറുങ്ങുവെട്ടത്തെ.അവ എന്നില്‍ പതിയരുതെന്ന് കൊതിച്ചു.കണ്ണീരൊലിച്ചിറങ്ങിയ മുഖം ചിലര്‍ക്കു കോമാളിയായ് തോന്നും.ചിലരില്‍ അല്ലല് പടര്‍ത്തും.പാടില്ലൊരിക്കലും ദുഃഖങ്ങള്‍ ഇരുട്ടിന് മറയില്‍ മറഞ്ഞുതീരണം.നാളെ വെളിച്ചത്തില്‍ മൂടുപടം ധരിക്കണം.ചിരിക്കണം വീണ്ടുമൊരു കോമാളികണക്കെ.
ഞാന്‍ കുത്തിക്കുറിച്ചു... ഇരുട്ടിന്റെ മറവില്‍. മനസിലെ വേദനകളെ, മധുര നിമിഷങ്ങളെ,എന്റെ സ്വപ്നങ്ങളെ, അവയ്ക്ക് ചിറകുകള് നല്കി വര്‍ണ്ണങ്ങള്‍ ചാര്‍ത്തി.അതുയര്‍ന്നു പറന്നു. ഒരു ശലഭം കണക്കെ.
Pages
- Home
- ഇടക്കിടെ കുളിര്കാറ്റുവീശിയിരുന്നു
- ചിതലരിച്ചു തുടങ്ങിയ പുസ്തകങ്ങള്‍
- കാലം കവിതയെഴുതി ജീവിതമെന്ന
- അന്ന് ആ മരം പൂക്കള്‍ പൊഴിച്ചിരുന്നു
- ഞാന്‍
- പുറകോട്ട് ഒരു യാത്ര
- പുഴുവായി പിറന്നു നീ.
- ബാല്യം
- പ്രണയിനി നീ കൂടെയുണ്ടെങ്കില്‍
- അതിര് വരമ്പുകളില്ലാതെ പ്രണയിക്കണം.
- പേമാരിയും കൊടുങ്കാറ്റും
- ഭീതി
- ഒരു മഴ
- നന്ദി
- നിഴൽ
- അർദ്ധരാത്രി
Friday, February 24, 2017
Thursday, February 23, 2017
പേമാരിയും കൊടുങ്കാറ്റും നിറഞ്ഞ ആ വഴികള്‍ കഠിനമായിരുന്നു.പാതിവഴിയില്‍ ചിറകൊടിഞ്ഞു വീണപ്പോള്‍ കയ്യിലെടുക്കാനും തലോടാനും നീ കൂടെയുണ്ടായി.പറക്കുവാനാവില്ലെന്നറിഞ്ഞിട്ടും നിന്നെ കൂട്ടിന്നു വിളിച്ചത് എന്റെ സ്വാര്‍ത്ഥതയായിരുന്നു.കൂടെ നിര്‍ത്താനാവാത്ത വിധം ഞാന്‍ നിന്നില്‍ മുറിവുകള്‍ തീര്‍ത്തിരുന്നെന്നറിഞ്ഞില്ല.തോന്നലുകളാകാം എങ്കിലും ഞാനിന്നകലയാണ്.ഇനിയൊരു പതനം മരണത്തിലേക്കാകാം.ദുഃഖമൊന്നേയുള്ളൂ മരിക്കേണ്ടത് നിന്റെ കൈകള്‍ നെഞ്ചോടു ചേര്‍ത്തുവച്ചല്ലല്ലോ എന്നോര്‍ത്ത്.
Subscribe to:
Posts (Atom)

