Friday, February 24, 2017

ഭീതി പരത്തിയ ഇരുട്ടിനെ എനിക്കിഷ്ടമായിരുന്നു.കണ്ണുനിറഞ്ഞത് ഞാനേ അറിഞ്ഞുള്ളൂ.എന്റെ ശബ്ദത്തെ അന്ധകാരം വിഴുങ്ങിയിരുന്നു.പേടിയായിരുന്നു  ദൂരെ കണ്ട ആ നറുങ്ങുവെട്ടത്തെ.അവ എന്നില്‍ പതിയരുതെന്ന് കൊതിച്ചു.കണ്ണീരൊലിച്ചിറങ്ങിയ മുഖം ചിലര്‍ക്കു കോമാളിയായ് തോന്നും.ചിലരില്‍ അല്ലല്‍ പടര്‍ത്തും.പാടില്ലൊരിക്കലും ദുഃഖങ്ങള്‍ ഇരുട്ടിന്‍ മറയില്‍ മറഞ്ഞുതീരണം.നാളെ വെളിച്ചത്തില്‍ മൂടുപടം ധരിക്കണം.ചിരിക്കണം വീണ്ടുമൊരു കോമാളികണക്കെ.


No comments: